District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
District News
കാറ്റിൽ മലേശമംഗലത്ത്
വ്യാപകനാശം
തിരുവില്വാമല: ഇന്നലെ വൈകിട്ട് വീശിയടിച്ച ശക്തമായ കാറ്റിൽ മലേശമംഗലം ഭാഗത്ത് വ്യാപക നാശഷ്ടം. മലേശമംഗലം തോട്ടത്തിൽ സെയ്തുമുഹമ്മദിന്റെ വീടിനു മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു.
മലേശമംഗലം എച്ച്എൽപി സ്കൂളിനു സമീപവും മരങ്ങൾ കടപുഴകിയും വൈദ്യുതി ലൈനുകൾ പൊട്ടിവീണും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പനാരിയിൽ രാജന്റെ ശുചിമുറിയുടെ ഷീറ്റ് മേഞ്ഞ ഭാഗം കാറ്റിൽപറന്നു പോയി.
മേഖലയിൽ വൈദ്യുതി വിതരണവും തകരാറിലാണ്. മലേശമംഗലം പോസ്റ്റ് ഓഫീസിന് സമീപവും അംബേദ്കർ ഗ്രാമത്തിലും മരങ്ങൾ കടപുഴകി വീണ് വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സുലൈമാൻ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് കമ്പനിയുടെ ഷെഡ് ഭാഗികമായി തകർന്നു. ക്രഷർ യൂണിറ്റിനും നാശം സംഭവിച്ചിട്ടുണ്ട്.
ചാവക്കാട് കടകളിൽ വെള്ളംകയറി
ചാവക്കാട്: ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ചാവക്കാട്ടെ പലയിടത്തും കടകളിൽ വെള്ളം കയറി.
ദേശീയപാത 66 ന്റെ സർവീസ് റോഡ് വെള്ളക്കെട്ടിൽ മുങ്ങിയതോടെ കനാലിന് സമാന്തരമായി ചെറുതും വലുതുമായ വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
കാറ്റിൽ പലയിടത്തും ഫലവൃക്ഷങ്ങൾ നിലംപതിച്ചു. ചാവക്കാട് ബസ് സ്റ്റാൻഡ്, സെന്റർ, മണത്തല, മുല്ലത്തറ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. കാനകൾ ശുചീകരിക്കാത്തതും ദേശീയപാത സർവീസ് റോഡിലെ കാനകൾ അടഞ്ഞതുമാണ് വെളളം കയറാൻ കാരണമായത്.
District News
തൊടുപുഴ: ഉറവപ്പാറമല സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്.
പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സലിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയായിരുന്നു സംഭവം. അവധി ആഘോഷിക്കാന്‍ തൊടുപുഴയില്‍ എത്തിയതായിരുന്നു കുടുംബം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് കാണാനെത്തിയ ഇവര്‍ പിന്നീട് ഉറവപ്പാറ വ്യൂ പോയിന്റ് സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
ഉറവപ്പാറ മലയുടെ മുകളില്‍ നിന്നപ്പോള്‍ അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. ഇതോടെ വേഗത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. അഫ്സലും മകളും മിന്നലേറ്റ് വീണു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നഫീസത്തുള്‍ മിസ്റിയയുടെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. കബറടക്കം നടത്തി.
തണ്ടേക്കാട്ട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മൊബൈല്‍ ഷോപ്പ് ഉടമയാണ് പിതാവ് അഫ്സല്. മാതാവ് റുക്സാന. സഹോദരങ്ങള്‍: ഉമ്മു ഹസീബ്, മുഹയുദ്ദീന്‍.
ഉറവപ്പാറ വ്യൂ പോയിന്റില്‍ നിന്നുള്ള പ്രകൃതിദൃശ്യം ആസ്വദിക്കാന്‍ ഇപ്പോള്‍ ഒട്ടേറെ പേര് ഇവിടേക്ക് എത്തുന്നുണ്ട്. മലമുകളില്‍ എത്തിയാല്‍ തൊടുപുഴ നഗരവും തൊടുപുഴയാറും വീക്ഷിക്കാന്‍ കഴിയും. കൂടാതെ ഇലവീഴാപൂഞ്ചിറയും നാടുകാണിയും ഉള്‍പ്പെടെയുള്ള മലനിരകള്‍ ആരെയും ആകര്‍ഷിക്കും. കൂടാതെ മലമുകളിലെ ക്ഷേത്രവും ഇവിടുത്തെ പ്രത്യേകതയാണ്. വിനോദസഞ്ചാര മേഖലയെന്ന് അറിയപ്പെട്ടുവരുന്ന സ്ഥലമാണ് ഉറവപ്പാറ.
Kerala
തൊടുപുഴ: നഗരത്തിനു സമീപം ഉറവപ്പാറ മലമുകളില്‍ പ്രകൃതിദൃശ്യം ആസ്വദിക്കാനെത്തിയ സംഘത്തിലുള്‍പ്പെട്ട പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പിതാവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂരില്‍ നിന്നെത്തിയ കുടുംബവും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച തൊടുപുഴ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്.
പെരുമ്പാവൂര്‍ മുടിക്കല്‍ വടക്കനേതില്‍ നഫീസത്തുള്‍ മിസ്റിയ (12) ആണ് മരിച്ചത്. പിതാവ് വി.എം.അഫ്സല് (39), തൊടുപുഴ മങ്ങാട്ടുകവല കളത്തില്‍ ഗോകുല്‍ എസ്. രാജ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പ്പെട്ട എല്ലാവരെയും ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നഫീസത്തുള്‍ മിസ്റിയയുടെ ജീവന് രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കറ്റ അഫ്സല് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരുടെയും പരിക്ക് സാരമുള്ളതല്ല.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയോടെയാണ് സംഭവം. തൊടുപുഴയില്‍ നടക്കുന്ന സമ്മര്‍ഫെസ്റ്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം. ഇതിനിടെയാണ് ഉറവപ്പാറ സന്ദര്‍ശിക്കാന്‍ പോയത്. ഉറവപ്പാറ മലയുടെ മുകളില്‍ ആയിരുന്ന അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായതോടെ ഇവര്‍ വേഗത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ് വീണ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലിന് മിന്നലേറ്റത്.
സംഭവമറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നഫീസത്തുള്‍ മിസ്റിയയുടെ മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മലമുകളില്‍ നിന്നുള്ള മനോഹരമായ ദൃശ്യഭംഗി സമ്മാനിക്കുന്നതിനാല്‍ ഒട്ടേറെ പേര് ഇപ്പോള്‍ ഉറവപ്പാറ സന്ദര്‍ശിക്കാനെത്തുന്നുണ്ട്.
Kerala
കണ്ണൂര്‍: ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തെങ്ങില്‍ കയറി കള്ള് ചെത്തിയ ശേഷം താഴത്തെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.